Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Friday, August 24, 2012

മർത്യന് മനുഷ്യ രൂപങ്ങളോട് പറയാനുണ്ടാവുന്നത്..


ഞാൻ മനുഷ്യനത്രെ
വചനങ്ങളെ കർമ്മങ്ങളാക്കുവാൻ
വ്യക്തവും യുക്തവും ശക്തവുമായ
അർത്ഥങ്ങൾ തേടി തലമുറകൾ
അലഞ്ഞു നടക്കുന്ന സന്ദേഹി.

സത്യാന്വേഷികൾ തൻ സുന്ദര-
ജീവിതകാവ്യങ്ങൾ പകർത്തുവാൻ
മഷി തേടി കടലുകൾ താണ്ടിയ
മഹാപ്രയാണികൾ തൻ അനുയായി

ഭ്രാന്തൻ ജന്മങ്ങളിൽ വിവേകത്തിൻ
വെള്ളി വെളിച്ചം പകർന്ന മൺകുടം
തീർഥാടകർ കെട്ടിയ ഭാണ്ഡങ്ങളിൽ
 നിന്നും കടം കൊണ്ടു വന്ന മാനവൻ

കുരിശിലേറ്റപ്പെടേണ്ടവൻ തന്നെ ഞാൻ
സത്യാന്വേഷിയെന്ന കുറ്റത്തിനായ്
അഹിംസയെ പുൽകിയ കുറ്റത്തിനായി
വെടിയുണ്ടകൾ കൊണ്ടലങ്കരിക്ക മേനി

കല്ലെറിഞ്ഞോടിക്കണം നിങ്ങളെന്നിൽ
മുദ്രകുത്തി വെക്കണം ഭ്രാന്തനെന്ന പേർ
ഉയർന്നുതാവണം കരങ്ങളിൽ കരുതി-
വെച്ചൊരാ കുട്ടുവടിയെൻ ശിരസ്സിലായ്

ഞാൻ മനുഷ്യാനുകുന്നു.. മനുഷ്യൻ
മർത്യനെന്ന പേരിനർത്ഥം കാക്കുവോൻ
മനുഷ്യനായ് പിറന്ന അപരാധത്തിനായ്
ദണ്ഡനം വാങ്ങേണ്ടവൻ തന്നെ ഞാൻ

ഞാൻ നരനത്രെ.
നര രൂപം പൂണ്ട നരി ജന്മങ്ങളെ
സേവിക്കാനറക്കുന്നോരു  മാനുഷൻ
തെരുവിലൂടൊഴുകും ചുടുനിണം നോക്കി
മിഴിനീർ വീഴ്ത്തുവാൻ വിധിക്കപ്പെട്ടവൻ

വധിച്ചു കളയുക നിങ്ങളീ  ജന്മത്തെ
ഘാതകനാകുവാനറിയാത്ത തെറ്റിനായ്
അഗ്നിയിലെറിയുക നിങ്ങളീ മർത്യനെ
മനുഷ്യത്വം വറ്റാതിരിക്കുന്ന തെറ്റിനായ്

ബന്ധനം തന്നിൽ നിർത്തുക നിങ്ങളീ-
ബന്ധത്തിൻ തത്വങ്ങളോതുന്ന പാപിയെ
ബലി നൽകാനെന്നെ ചുമന്നങ്ങു പോവുക
ബലവാനായ് നിൽക്കും പിശാചിൻ മുൻപിൽ
അണഞ്ഞു തീരട്ടെ, എരിഞ്ഞൊടുങ്ങട്ടെ
നിൻ  മനതാരിൽ കൂരിരുൾ പൂശിയ
അന്ധകാരപ്പിശാചിന്റെ മോഹങ്ങൾ
എന്റെയീ ജന്മം നൽകിയാണെങ്കിലും.

മടുത്തു പോകട്ടെ, കൊതിയടങ്ങട്ടെ
പിന്നെ നിർത്തി വെക്കട്ടെ നിണമൊഴുക്കും
വഴിവക്കിലെ കളികളതിനായ് നൽകിടാമെൻ-
 ജീവനും തെല്ലും നഷ്ടബോധമില്ലാതെ ഞാൻ